ന്യൂ‍ഡൽഹി∙ ക്രൂഡോയിൽ വില കുറഞ്ഞുതുടങ്ങിയതിനാൽ പെട്രോൾ, ഡീസൽ വിലയിൽ ഇനി വർധനയ്ക്കു സാധ്യതയില്ല. എന്നാൽ, എണ്ണക്കമ്പനികൾക്കുണ്ടായ നഷ്ടം നികത്തേണ്ടതിനാൽ, കൂട്ടിയ വില ഉടൻ കുറയ്ക്കാനും സാധ്യതയില്ല. എൽപിജി, എൽഎൻജി വിൽപനയിലും കനത്ത നഷ്ടം നേരിട്ടതായാണു കമ്പനികളുടെ കണക്ക്.

വ്യോമയാനരംഗത്തെ പ്രതിസന്ധി ഒഴിയുന്നതിലെ ആഹ്ലാദത്തിലാണ് വിമാനക്കമ്പനികൾ. വിമാന ഇന്ധനവില വർധിച്ചതും സർവീസുകൾ വെട്ടിക്കുറയ്ക്കേണ്ടിവന്നതും ഇന്ത്യൻ വിമാനക്കമ്പനികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു.


What you should read next

കുത്തനെ കൂട്ടിയ വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ നേരിയ കുറവെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് ഹോട്ടൽ, റസ്റ്ററന്റ് മേഖല. ക്രൂഡോയിൽ നീക്കം സുഗമമാകുന്നത് മരുന്ന്, പ്ലാസ്റ്റിക്, പെയ്ന്റ് വ്യവസായ മേഖലകൾക്ക് ഉണർവേകും. യുദ്ധം തുടങ്ങിയതു മുതൽ വ്യവസായങ്ങൾക്കുള്ള എൽഎൻജി വിതരണം നിർത്തിയിരുന്നു.


What you should read next

അവശ്യവസ്തുക്കൾ ലഭിക്കാതെ രാസവള നിർമാണമേഖലയും കടുത്ത പ്രതിസന്ധിയിലായിരുന്നു. ഹോർമുസ് അടച്ചതോടെ മറ്റു മാർഗങ്ങളിലൂടെ യൂറിയ ഉൾപ്പെടെയുള്ളവ കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്താണ് അടുത്ത സീസണിലേക്കു വളം ലഭ്യത ഉറപ്പാക്കാൻ കേന്ദ്രം ശ്രമിച്ചുകൊണ്ടിരുന്നത്.

English Summary:

Why are petrol prices not falling even after crude oil becomes cheaper? Find out how oil company losses, LPG prices and fuel markets affect consumers.